Wednesday 26 October 2011

പ്രതിമാസം നിശ്ചിതതുക മുടക്കി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം !!!

ജീവിതത്തില്‍നിന്നും അത്താണികള്‍ തീരെ ഇല്ലാതാവുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന ഒരു വീക്ഷണം ശ്രദ്ധയില്‍പ്പെട്ടു. ജീവിതയാത്രയില്‍ നാം താണ്ടേണ്ടിവരുന്ന ദൂരത്തിന്റെ ഒരു ചുവടുപോലും കുറയ്ക്കുവാന്‍ ഇത്തരം അത്താണികള്‍ക്കൊന്നും ആവുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഒരു മാത്ര ഈ ചുമടൊന്നിറക്കി വയ്ക്കുവാന്‍ സാധിക്കുമ്പോള്‍ നമ്മുടെ ശിഷ്ടയാത്രയ്ക്ക് അല്പംകൂടി ഊര്‍ജം സംഭരിക്കാനാകുന്നു. നല്ല നാളുകളില്‍ നാം നടത്തുന്ന ചെറിയചെറിയ നിക്ഷേപങ്ങള്‍ പോലും പില്ക്കാലത്ത് നമുക്ക് ഇത്തരം അത്താണികളായി മാറാറുണ്ട്.

റെക്കറിങ് ഡെപ്പോസിറ്റിലും മ്യൂച്വല്‍ഫണ്ടിലുമൊക്കെ കാലാകാലങ്ങളില്‍ നാം നടത്തുന്ന നിക്ഷേപം വന്‍വളര്‍ച്ച കൈവരിച്ച് പില്ക്കാലത്ത് നമുക്കുതന്നെ അത്താണിയായി മാറാറുണ്ട്.


ഇക്വിറ്റി ഫണ്ടുകളും ബോണ്ട് ഫണ്ടുകളും എന്തെന്ന് പറഞ്ഞുകഴിഞ്ഞു. ഇവയുടെ രണ്ടിന്റെയും ഗുണങ്ങള്‍ സമന്വയിപ്പിച്ച് അവതരിപ്പിക്കപ്പെട്ട ഹൈബ്രിഡ് ഫണ്ടു(Hybrid Funds)കളെക്കുറിച്ചാണ് ഇനി അറിയേണ്ടത്. ഈ മ്യൂച്വല്‍ഫണ്ടിലെ പണം ഓഹരിയിലും കടപ്പത്രത്തിലുമായി നിക്ഷേപിക്കപ്പെടുന്നു. ഒരു നിശ്ചിത വരുമാനം, മോശമില്ലാത്ത തരത്തിലുള്ള മൂലധന വര്‍ധന ഇവയൊക്കെയാണ് ഈ ഫണ്ടിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. വിപണിയില്‍ കാളകള്‍ കുത്തിമറിയുമ്പോള്‍, ഈ ഫണ്ടിന്റെ എന്‍.എ.വി (അറ്റാസ്തി മൂല്യം) ഇക്വിറ്റി ഫണ്ടിനൊപ്പം ഉയരുകയില്ലെങ്കിലും, കരടികള്‍ മാര്‍ക്കറ്റില്‍ പിടിമുറുക്കുമ്പോള്‍ വിപണി ഇടിയുമ്പോള്‍ ഇത്തരം ഫണ്ടുകളുടെ പ്രകടനം ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് മെച്ചമാകാറുണ്ട്.


ലിക്വിഡ് ഫണ്ടെന്നോ, മണി മാര്‍ക്കറ്റ് മ്യൂച്വല്‍ഫണ്ടെന്നോ അറിയപ്പെടുന്ന ഒരു വിഭാഗം മ്യൂച്വല്‍ഫണ്ടുകളുണ്ട്. വളരെ കുറഞ്ഞ കാലാവധിയുള്ള, ലിക്വിഡിറ്റി വളരെ കൂടിയ ഇന്‍വെസ്റ്റ്‌മെന്റുകളാണ് ഈ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്. ഉയര്‍ന്ന ലിക്വിഡിറ്റി ആവശ്യമുളള, വളരെ കുറഞ്ഞ നാളുകള്‍ മാത്രം നിക്ഷേപത്തിന് ലഭ്യമായ പണമുള്ളൊരാള്‍ക്ക് ഇത്തരം ഫണ്ടുകള്‍ അനുയോജ്യമാണെന്നു പറയാം.


സമീപകാലത്ത് ചെറുകിട നിക്ഷേപകരെ വളരെയധികം ആകര്‍ഷിച്ച സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിനെക്കുറിച്ചും (Systematic Investment Plan - SIP), സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനിനെക്കുറിച്ചും (Systematic Withdrawal Plan - SWP) കൂടി പറഞ്ഞുകൊണ്ട് മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിക്കുകയാണ്. ഓരോ മാസവും ഒരു നിശ്ചിത തുക പോസ്റ്റ് ഡേറ്റഡ് ചെക്കായി നല്കുകയാണിവിടെ നിക്ഷേപകന്‍ ചെയ്യുന്നത്. മാര്‍ക്കറ്റിലെ ടൈമിങ് ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് പലപ്പോഴും അസംഭവ്യമായ കാര്യമാണ്. അതിനാല്‍തന്നെ, ആവറേജിങ്ങിലൂടെ ഈയൊരു ന്യൂനത ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നു.


എല്ലാ മാസവും 10-ാം തീയതി 1000 രൂപയുടെ പോസ്റ്റ് ഡേറ്റഡ് ചെക്ക് ഒരു SIP Mutual Fund ന് നല്കിയിരിക്കുന്ന ഒരു നിക്ഷേപകന്റെ നിക്ഷേപമെങ്ങനെയെന്ന് പരിശോധിക്കാം.


ഈ ഉദാഹരണത്തില്‍ പത്തു മാസം കൊണ്ട് 10,000 രൂപ SIP മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചൊരാള്‍ക്ക് 870 യൂണിറ്റുകള്‍ സ്വന്തമാക്കാനായി.

അതായത് ഇവിടെ 870 യൂണിറ്റുകള്‍ സ്വന്തമാക്കുവാന്‍ അയാള്‍ക്ക് വേണ്ടി വന്നത് 10,000 രൂപ. ഒരു യൂണിറ്റിന്റെ ആവറേജ് വില 11.50 രൂപ (10000 / 870). ഇതേ യൂണിറ്റുകളുടെ ആവറേജ് എന്‍.എ.വി എന്നത് 11.63 രൂപയാണ് എന്നു കാണാം(11.79+12.11+11.17+11.62+13.59+13.82+11.82+10.30+10.38+9.74/10).
(courtesy:mathrubhumi.com/business)
 


Thursday 20 October 2011

ദിവസക്കൂലി 1000 രൂപയാകുമ്പോള്‍ !!!

എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞയാള്‍ അയാളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചു കൊടുക്കുമോ? തീര്‍ച്ചയായും ഇല്ല. മാന്യമല്ലാത്ത ഒരുപാട് തൊഴിലുകളുണ്ട്. അതെല്ലാം ചെയ്യാന്‍ കുറേ ആളുകളെ സ്ഥിരമായി കിട്ടണമെന്ന ദുരാഗ്രഹികളുടെ ദുഷ്ടബുദ്ധിയിലായിരിക്കണം ഹിന്ദുമതത്തിലെ ജാതിസമ്പ്രദായം ഉടലെടുത്തത്. കേരളത്തിലായിരുന്നു ഇതിന്റെ പാരമ്യം - 72 ജാതി. മുടി വെട്ടാനും ചെണ്ടകൊട്ടാനും മരപ്പണിക്കും സ്വര്‍ണപ്പണിക്കുമെല്ലാം ഓരോരോ ജാതി. എന്തിന്, പുഴയിലെ മീന്‍ പിടിക്കാനും കടലിലെ മീന്‍ പിടിക്കാനും വരെ വെവ്വേറെ ജാതി. അങ്ങനെ കുലത്തൊഴിലുകള്‍ ഉണ്ടായി. ഇതിന്റെ കാറ്റടിച്ചിട്ടാവണം ജാതിവ്യവസ്ഥ തൊട്ടുതീണ്ടാത്ത ഇസ്ലാമില്‍ വരെ മുടി വെട്ടിന് കേരളത്തില്‍ ജാതിയുണ്ടായി. എന്നാല്‍ കാലക്രമേണ കുലത്തൊഴില്‍ എന്ന പരിപാടി ക്ഷയിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസരംഗത്തും തൊഴിലിലും കൊണ്ടുവന്ന ജാതിസംവരണമാണ് ഒരളവുവരെ കുലത്തൊഴില്‍ പരിപാടിയുടെ ആപ്പീസു പൂട്ടിച്ചത്.

ഇന്ന് കുലത്തൊഴിലുകള്‍ ചെയ്യാന്‍ ആളെ കിട്ടാനില്ല. ഉദാഹരണത്തിന് തെങ്ങുകയറ്റത്തിന്റെ കാര്യം. പണ്ട് തെങ്ങുകയറിയിരുന്നവരുടെ മക്കളെല്ലാം ഇന്ന് സര്‍ക്കാരുദ്യോഗസ്ഥരാണ്. തെങ്ങുകയറാന്‍ ആളില്ല. വളരെ ബുദ്ധിമുട്ടുള്ള പണിയാണ് തെങ്ങുകയറ്റം. ബുദ്ധിയുണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. യന്ത്രം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ട് ഇതുവരെ വിജയിച്ചിട്ടുമില്ല. ഉയരം കുറഞ്ഞ തെങ്ങുജാതി വികസിപ്പിച്ചെടുക്കാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ നോക്കുന്നത്. മാന്യതയില്ലാത്ത ജോലികള്‍ക്ക് ആളെ കിട്ടാതെ വരുന്നത് നല്ല കാര്യമാണ്. സമൂഹം പുരോഗമിച്ചു എന്നര്‍ത്ഥം. യന്ത്രവത്ക്കരണവും അവനവന്റെ ജോലികള്‍ പലതും അവനവന്‍ തന്നെ ചെയ്തു തുടങ്ങലുമൊക്കെയാണ് ഇതിനുള്ള പരിഹാരങ്ങള്‍. പുതിയ ഈസോപ്പു കഥകള്‍ [Esop - Employee Stock Ownership Plan] രചിക്കേണ്ടതും പ്രധാനമാണ്. എന്താണ് ഈസോപ്? തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഓഹരികള്‍ കൊടുക്കുക. ഉദാഹരണത്തിന്, ഒരു ചെറിയ ചായക്കടയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആ ചായക്കടയുടെ ലാഭവീതം കൊടുക്കുക (ശമ്പളത്തിനു പുറമെ). ഇനിയുള്ള കാലത്ത് ജോലിക്കാരെ ആകര്‍ഷിക്കാനും പിടിച്ചു നിര്‍ത്താനും ഇമ്മാതിരി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടിവരും. അതായത് കവി പാടിയ 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ' ഇങ്ങെത്തിക്കഴിഞ്ഞെഞ്ഞെന്ന് അതും ഒരു തുള്ളി രക്തം പോലും ചിന്താതെ.

സ്വകാര്യമേഖലയിലൊക്കെ പ്യൂണ്‍, അറ്റന്റര്‍, ഓഫീസ് ബോയ് തുടങ്ങിയ ജാതികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, മാന്യതയില്ലാത്ത ജോലിക്ക് ആളെ കിട്ടാതെ വരുന്നതിന്റെ ഭാഗമാണ്. താഴ്ന്ന ജോലികള്‍ ചെയ്യാന്‍ വേണ്ടി മറുനാടുകളില്‍ നിന്ന് കൂട്ടം കൂട്ടമായി തൊഴിലാളികളെത്തുന്നതും ഇതിന്റെ ഫലം തന്നെ. പക്ഷേ അതിനുമുണ്ടല്ലോ പരിമിതികളും പ്രത്യാഘാതങ്ങളും. പിന്നെ സംഭവിക്കാവുന്നത് ഇത്തരം ജോലികളുടെ കൂലി വര്‍ധിക്കുക എന്നതാണ്. ആ കയറ്റം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ദിവസക്കൂലി അഞ്ചാറു കൊല്ലത്തിനകം 1000 രൂപ കടക്കുമെന്നാണ് പലരുടേയും പ്രവചനം. സപ്ലൈ കുറഞ്ഞ് ഡിമാന്‍ഡു കൂടുമ്പോള്‍ ഒരു സാധനത്തിന്റെ വിലയും കൂടുമെന്നാണല്ലൊ തിയറി. തെങ്ങുകയറ്റത്തിന് ചില സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ 10,000 രൂപ അധികം മാസശമ്പളം വാഗ്ദാനം ചെയ്യുന്ന ഒരു യഥാര്‍ത്ഥ പരസ്യം ഒരു തമാശപോലെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഇങ്ങനെ പോയാല്‍ ജാതിവ്യവസ്ഥ തന്നെ പൂര്‍ണമായി ഇല്ലാതായേക്കും.

ജാതിവ്യവസ്ഥയുടെ അവസ്ഥ എന്തുമാകട്ടെ അതൊന്നും ഓര്‍ത്ത് ഒരു ബിസിനസുകാരനും തല പുണ്ണാക്കില്ല. പക്ഷേ കൂലിക്കൂടുതലിനെപ്പറ്റി അത്ര ലാഘവത്തോടെ ചിന്തിക്കാന്‍ ബിസിനസുകാര്‍ക്ക് സാധിക്കില്ല. അതവരുടെ ലാഭം കുറയ്ക്കുന്ന സാധനമാണ്. വിശേഷിച്ചും കൂടുതല്‍ തൊഴിലാളികളെ ആവശ്യമുള്ള കെട്ടിട നിര്‍മാണം, കൃഷി, ഹോട്ടല്‍ ബിസിനസ്, വസ്ത്രനിര്‍മാണം തുടങ്ങിയ മേഖലകളില്‍. പക്ഷേ എന്തു ചെയ്യാം, കൂലി കൂടിയേ പറ്റു. എന്നല്ല, കൂട്ടിയേ പറ്റു. കൂലി കൂട്ടാനുള്ള സമരത്തിനൊന്നും ഇന്ന് ആരെയും കിട്ടില്ല. അപ്പുറത്ത് കൂടുതല്‍ കൂലി കിട്ടാനുള്ളപ്പോള്‍ ഇപ്പുറത്ത് കൊടി പിടിക്കുന്നതെന്തിന്? അങ്ങനെ സമരമൊന്നും ചെയ്യാതെ തന്നെ കൂലി കൂടിക്കൊണ്ടിരിക്കുന്നു. അല്ലെങ്കിലും ഒരു ഫാക്ടറി തുടങ്ങിയാല്‍ ഉടനെ പടിക്കല്‍ കൊടികുത്തും എന്ന പേരുദോഷമൊക്കെ നോക്കിയിരിക്കെ കേരളത്തിനെ വിട്ടകന്നു. ഇന്ന് കൊടികള്‍ പാറിക്കളിക്കുന്നത് നക്ഷത്രഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം.

ഇത് മാര്‍ക്കറ്റ് ഇക്കോണമിയുടെ കളിയാണ്. ഇതു പക്ഷേ വല്ലാത്തൊരു കളിയായിപ്പോയി. മാര്‍ക്കറ്റ് ഇക്കോണമിയുടെ മാര്‍പ്പാപ്പമാരൊന്നും പ്രതീക്ഷിക്കാത്ത ഒരു കളി. ഒരു പക്ഷേ ലോകത്ത് കേരളത്തില്‍ മാത്രം സംഭവിക്കാവുന്ന കളി.

ജോണ്‍ പോളിന്റെ തിരക്കഥ പ്രകാരമാണത്രെ ഈസ്റ്റ് യൂറോപ്പില്‍ നിന്ന് കമ്മ്യൂണിസത്തെ കെട്ടു കെട്ടിച്ചത്. പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെപ്പിടിച്ചാല്‍ മതി എന്നു പറഞ്ഞ സഖാവ് ഡെംഗ് സിയാവോ പിംഗാണ് ചൈനയെ മാര്‍ക്കറ്റ് ഇക്കോണമിയുടെ വഴിക്കു തെളിച്ചത്. ഭൂമി ഉരുണ്ടതായതുകൊണ്ട് അധികം ഇടത്തോട്ടു പോയാല്‍ വലത്തോട്ട് എത്തും എന്ന് ചൈനയും റഷ്യയും തെളിയിച്ചു.

ഭൂമി ഉരുണ്ടായതുകൊണ്ട് അധികം വലത്തോട്ട് പോയാല്‍ ഇടത്തോട്ടും എത്തും എന്നാണ് രാഷ്ട്രീയ പരീക്ഷണശാലയായ കേരളം തെളിയിക്കുന്നത്. ക്യാപ്പിറ്റലിസത്തിന്റെ പുറത്തു കയറി സോഷ്യലിസം വരുന്ന വരവ്.
(courtesy:mathrubhumi.com)

Wednesday 12 October 2011

Calling Mart !!

Tell your friends about us and earn extra cash all your referrals' purchases and even their referrals' purchases!

Yes, you can earn real cash just by spreading the word about our discounted prepaid wireless refill products at www.callingmart.com! You'll get rewarded not only from your friend’s purchases but also from your friend's referrals' purchases. And rewards are counted starting from their very first purchase and every succeeding purchase they make from CallingMart.com! This can turn to be a real recurring source of income for you as your network grows, which you can start by referring one or more of your friends and leave it to grow for you.

Join Now by below banner link ! It's Easy.






www.callingmart.com




N:B:

The above said marketing is your attention only. if anybody like to this then he can join by affiliates and search peoples. anybody join under you. u can get credit. reward profit terms and conditions is only co. bylaw. blogger have no responsibility.




Earn Money From Your Webpage

RECEIVE / SEND MONEY TO ANYWHERE THE WORLD / INDIA



logo

Tuesday 4 October 2011

ഇനി കാര്‍ഡ് വേണ്ട ഫോണ്‍ മതി !!!

സാന്‍ഫ്രാന്‍സിസ്‌ക്കോ: കാര്‍ഡുപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യം തന്നെയായിരുന്നു ഷോപ്പിങ് രംഗത്ത് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിപ്ലവം. ആവശ്യത്തിലേറെ പണം കൈയില്‍ കൊണ്ടു നടക്കേണ്ടതില്ലെന്ന് വന്നതോടെ കാര്‍ഡില്ലാത്തവര്‍ ചുരുക്കമായി. എന്നാല്‍, ഈ രംഗത്ത് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്
ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍.

ഷോപ്പിങ് നടത്തുമ്പോള്‍ കാര്‍ഡിന് പകരം തങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സങ്കേതമാണ് ഗൂഗിളിന്റെ പണിപ്പുരയില്‍ ഒരുങ്ങുന്നത്. ഇതിനായി ഗൂഗിള്‍ പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ സിറ്റി ഗ്രൂപ്പുമായും മാസ്റ്റര്‍കാര്‍ഡുമായും യോജിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുടക്കത്തില്‍ സിറ്റി ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭ്യമാവുക. ഗുഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ഒരു മോഡലായിരിക്കും സേവനങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. റീട്ടെയില്‍ ഷോപ്പുകള്‍ക്ക് ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പിന്നീട് പുതിയ ഓഫറുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും മറ്റും ഇവര്‍ക്ക് എഴുപ്പത്തില്‍ അയച്ചുകൊടുക്കാനും പുതിയ സേവനം വഴിയൊരുക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡും ഫോണും ഒരുമിച്ച് കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും.
ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന് പേരായി

മുംബൈ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന് ഒടുവില്‍ പേരായി. റുപിയ (രൂപയുടെ ഹിന്ദി) എന്നായിരിക്കും സ്വദേശി കാര്‍ഡിന്റെ പേര്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് പേരിന് അന്തിമരൂപം നല്‍കിയത്. ഇവരുടെ നേതൃത്വത്തിലാണ് പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ ഒരുക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ പൂര്‍ണ പിന്തുണയോടെയുള്ള പദ്ധതിയില്‍ രാജ്യത്തെ മുന്‍നിര പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും പങ്കാളികളാണ്. 'റുപിയ'യുടെ ലോഗോയുടെ രൂപകല്‍പനയും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഇത് ലഭ്യമായിട്ടില്ല.

ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയോട് മത്സരിക്കാന്‍ പോന്ന 'റുപിയ' ഇന്ത്യന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഡിന്റെയും പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനത്തിന്റെയും ഘടനയും രൂപകല്‍പനയും സോഫ്റ്റ്‌വേറും വികസിപ്പിക്കാന്‍ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിനെ നിയോഗിച്ചിട്ടുണ്ട്.

'റുപിയ'യുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്ന് മാത്രമല്ല ബാങ്കുകളുടെ ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യും. രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്‍ഡുകളാണ് (ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും) നിലവിലുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്.
(courtesy:mathrubhumi.com/business)



free web site traffic and promotion

കൊട്ടാരത്തില്‍ വേലക്കാരന്റെ ഒഴിവ് ;ശംബളം 11ലക്ഷം !!!

ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തില്‍ അടുക്കളക്കാരന്റെ ഒഴിവ്. മറ്റ് അടുക്കളജോലിക്കാര്‍ക്ക് ഒരു കൈസഹായത്തിനായി ട്രെയിനി വേലക്കാരനെയാണ് ആവശ്യം.

ബ്രിട്ടനിലെ രാജ്ഞി എലിസബത്താണ് പാചക്കാരന്റെ ഒഴിവുണ്ടെന്നകാര്യം കൊട്ടാരം വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

മാസശംബളമായി 15,000 പൗണ്ട്(ഏതാണ്ട് 11ലക്ഷം രൂപ)ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കൊട്ടാരത്തിലെ താമസം സൗജന്യമാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 19വരെ സ്വീകരിക്കും.

തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് വര്‍ഷത്തില്‍ മൂന്നുമാസം ബക്കിങ്ഹാമില്‍ നിന്നും മാറി സ്‌കോട്‌ലാന്റിലെ ബല്‍മോറല്‍ കൊട്ടാരത്തിലും, നോര്‍ഫോക്കിലെ സന്‍ഡ്രിങ്ഹാം കൊട്ടാരത്തിലും ജോലിചെയ്യേണ്ടിവരും.

അപേക്ഷകര്‍ മര്യാദക്കാരും കാര്യം പറഞ്ഞാല്‍ മനസ്സിലാകുന്നവരും സൗഹൃദമനോഭാവമുള്ളവരുമായിരിക്കണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ കേറ്ററിങ്, ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് മുന്‍ഗണന, അപേക്ഷകര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മനസ്സുള്ള ഊര്‍ജ്ജസ്വലരായിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

കൊട്ടാരത്തിലെ പ്രമുഖര്‍ക്ക്, ചായ, കാപ്പി എന്നിവ ട്രേയില്‍ കൊണ്ടുചെന്ന് കൊടുക്കുക. പത്രങ്ങള്‍ എത്തിക്കുക മറ്റു കൊട്ടാരജോലികള്‍ എന്നിവയെല്ലാമാണ് തിരഞ്ഞെടുക്കുന്നവര്‍ ചെയ്യേണ്ടിവരുക.
(courtesy:thatmalayalam.oneindia.in)

പേ പാലില്‍ ഇനി പണം കാണില്ല !!!

പേ പാല്‍ എക്കൗണ്ടില്‍ ഇനി പണം സൂക്ഷിയ്ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. എക്കൗണ്ടില്‍ ബാക്കിയുള്ള പണം അതാത് ദിവസം പേപാലുമായി ഘടിപ്പിച്ച ബാങ്ക് എക്കൗണ്ടിലേക്ക് നീക്കണമെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനമാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിട്ടുള്ളത്.

നേരത്തെ പേ പാലില്‍ നിന്നും പേ പാലിലേക്കുള്ള പെയ്മന്റും ഇന്ത്യയ്ക്കുള്ളിലെ പേപാല്‍ പെയ്മന്റും റിസര്‍വ് ബാങ്ക് തടഞ്ഞിരുന്നു. കൂടാതെ സെപ്തംബര്‍ 26നു ശേഷം വിദേശത്തുനിന്നും 500 ഡോളറിലധികം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്ന നിബന്ധനയും കൊണ്ടു വന്നിട്ടുണ്ട്.

പാന്‍കാര്‍ഡും ബാങ്ക് എക്കൗണ്ട് നമ്പറും പര്‍പ്പസ് കോഡും നല്‍കാത്ത മെംബര്‍മാര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും പേപാല്‍ നല്‍കുന്നുണ്ട്.ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് നല്‍കാതെ സുരക്ഷിതമായി പര്‍ച്ചേസ് ചെയ്യാനുള്ള മാര്‍ഗ്ഗമായിരുന്നു പേപാല്‍. For Free account open paypal click here ! U can receive money anywhere from the world by paypal !



Sign up for PayPal and start accepting credit card payments instantly.


 ടിവിയില്‍ ക്രെഡിറ്റ് കാര്‍ഡ് കാട്ടി സാധനം വാങ്ങാം

ടിവിയില്‍ ഒരു ഉല്‍പ്പന്നം കണ്ടു കഴിഞ്ഞാല്‍ ഇനി എസ്എംഎസ് അയയ്ക്കാനും വിളിക്കാനും വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡിലെ നീളമുള്ള നമ്പറുകള്‍ അടിച്ച് കഷ്ടപ്പെടാനും നിക്കണ്ട. ഏത് ഉല്‍പ്പന്നമാണോ ഇഷ്ടപ്പെട്ടത് അതിനായി ടിവിയില്‍ സ്വാപ് ചെയ്താല്‍ മതി. ഇവിടെ കാര്‍ഡാണ് ജോലിയെടുക്കുന്നത്. ടിവിയില്‍ തെളിയുന്ന പ്രൊഡക്ട് കോഡ് കാര്‍ഡാണ് റീഡ് ചെയ്യുന്നത്. ടിവിയുമായി ഘടിപ്പിക്കുന്ന വിവിധ അപ്ലിക്കേഷനുകള്‍ ബാക്കിയുള്ള ജോലി ചെയ്തുകൊള്ളും. എന്തിനേറെ ബില്ലുവരെ കിട്ടും.

അതേ, ക്രെഡിറ്റ് കാര്‍ഡില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മാസ്റ്റര്‍കാര്‍ഡ് വരുന്നു. തുടക്കത്തില്‍ ഗുഗിള്‍ വാലറ്റുമായി സഹകരിച്ചുള്ള പ്രത്യേക കാര്‍ഡുകളില്‍ മാത്രമാണ് ഈ സൗകര്യം. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പര്‍ച്ചേസിങ് കാര്‍ട്ടുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഗൂഗിളും മാസ്റ്റര്‍ കാര്‍ഡും. ടിവിയെ നോക്കി എനിക്കു വിശക്കുന്നുവെന്ന് പറഞ്ഞാല്‍. തൊട്ടടുത്ത് ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളും അവിടത്തെ മെനുവും സ്‌ക്രീനില്‍ തെളിയും നിങ്ങളുടെ കാര്‍ഡുപയോഗിച്ച് പര്‍ച്ചേസിങ് നടത്തി ഭക്ഷണം വരുന്നതിനായി കാത്തിരുന്നാല്‍ മാത്രം മതി.

ക്രെഡിറ്റ് കാര്‍ഡ് നിരസിക്കാനുള്ള കാരണങ്ങള്‍

ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? പലപ്പോഴും അപേക്ഷകര്‍ തള്ളുമ്പോള്‍ ബാങ്ക് കാരണം വ്യക്തമാക്കാറില്ല. എന്തൊക്കെയായിരിക്കും അവ?

കടം വാങ്ങിയ ചരിത്രം: ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ തള്ളുന്നത് ഈ ഒരു കാരണം കൊണ്ടാണ്. നേരത്തെ വാങ്ങിയ ലോണുകള്‍ കൃത്യമായി അടച്ചുതീര്‍ത്തിട്ടുണ്ടോയെന്ന് ബാങ്കുകള്‍ പരിശോധിക്കും. സിബില്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുന്നതോടെയാണ് ഇത് സാധിക്കുന്നത്.
പരിഹാരം: ഇതിനുള്ള പരിഹാരം നിങ്ങള്‍ ലോണായാലും ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് ആയാലും തുടര്‍ച്ചയായ ആറുമാസം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സിബില്‍ റേറ്റിങ് ഉയര്‍ത്തും.

വരുമാനം കുറവ്: ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചാല്‍ അതടയ്ക്കാനുള്ള വരുമാനം നിങ്ങള്‍ക്കുണ്ടെന്ന് ബാങ്കിന് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ വരുമാനമുള്ളവര്‍ അത് അടിസ്ഥാനമാക്കി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ചാല്‍ നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.
പരിഹാരം: ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ വരുമാനം കൂട്ടിയേ മതിയാവൂ.

കടം വാങ്ങാത്തത്: തീര്‍ച്ചയായും കടം വാങ്ങാത്തവന്‍ ഭാഗ്യവാനാണ്. പക്ഷേ, ആദ്യമായി ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുന്നവന് തിരിച്ചടിയാവുന്ന വിഷയമാണിത്. സിബില്‍ റിപ്പോര്‍ട്ടില്‍ താങ്കളെ കുറിച്ച് ഒരു പരാമര്‍ശവുമില്ലെങ്കില്‍ ബാങ്കുകള്‍ ഒന്നുമടിക്കും
പരിഹാരം: നിങ്ങള്‍ വര്‍ഷങ്ങളായി ഇടപാട് നടത്തുന്ന, അല്ലെങ്കില്‍ നിങ്ങളുടെ സാലറി എക്കൗണ്ടുള്ള ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡിനുവേണ്ടി അപേക്ഷിക്കുക. അവര്‍ക്ക് നിങ്ങളെ വിശ്വാസമാവും.

താമസിക്കുന്ന സ്ഥലം: മെച്ചപ്പെട്ട സ്ഥലത്തായിരിക്കും നിങ്ങള്‍ താമസിക്കുന്നത്. നല്ല ശമ്പളവും നിങ്ങള്‍ക്കുണ്ടാവും. പക്ഷേ, ക്രെഡിറ്റ് കാര്‍ഡ് വാങ്ങി പണമടയ്ക്കാതെ ബാങ്കിനെ കബളിപ്പിച്ച ആളുകള്‍ കൂടുതലുള്ള സ്ഥലത്താണോ നിങ്ങളുടെ താമസം എങ്കില്‍ രക്ഷയില്ല. കാരണം ഈ ഭാഗത്തേക്ക് ലോണോ ക്രെഡിറ്റ് കാര്‍ഡോ നല്‍കാന്‍ ബാങ്കുകള്‍ താല്‍ക്കാലിക വിലക്ക് നല്‍കിയിട്ടുണ്ടാവും.
പരിഹാരം: ഇതിനുള്ള മാര്‍ഗ്ഗം. നിങ്ങളുടെ വരുമാനവും നേരത്തെയെടുത്ത ലോണുകളുടെ തിരിച്ചടവ് രേഖകളും കൂട്ടിച്ചേര്‍ത്ത് ഒന്നു കൂടി അപേക്ഷ നല്‍കുകയെന്നതാണ്.

അപേക്ഷ നിരസിച്ചത്: ഒരു ക്രെഡിറ്റ് കാര്‍ഡ് കിട്ടാന്‍ ധൃതി പിടിച്ച് എല്ലാ ബാങ്കിലും അപേക്ഷ കൊടുത്താല്‍ കുടുങ്ങും. ഓരോ തവണ നിങ്ങള്‍ അപേക്ഷ കൊടുക്കുമ്പോഴും ബാങ്കുകള്‍ സിബില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. എല്ലാ ബാങ്കുകള്‍ക്കും ഈ റിപ്പോര്‍ട്ട് കാണാന്‍ കഴിയും.
പരിഹാരം: ഒരിക്കലും നിങ്ങല്‍ രണ്ടില്‍ കൂടുതല്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ക്ക് അപേക്ഷിക്കരുത്. മികച്ച ക്രെഡിറ്റ് കാര്‍ഡ് റെക്കോഡ് സൂക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്.

കൂടുതല്‍ കടം: നേരത്തെ തന്നെ നിങ്ങള്‍ കൂറെ കടം വാങ്ങുകയും പല ക്രെഡിറ്റു കാര്‍ഡുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പുതിയ കാര്‍ഡ് തരുന്നതിന് ബാങ്കുകള്‍ വിമുഖത കാണിക്കും.
പരിഹാരം: കടങ്ങള്‍ എത്രയും വേഗം വീട്ടാന്‍ ശ്രമിക്കണം. പണം സമയത്തിന് അടച്ചുതീര്‍ക്കുന്നതാണ് എപ്പോഴും നല്ലത്. പല കടങ്ങളെക്കാളും നല്ലത് ഒരു കടമാണ്.

ബാലന്‍സ് ട്രാന്‍സ്ഫര്‍: അപൂര്‍വ അവസരങ്ങളില്‍ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ലാഭമുണ്ടാക്കാനാണ് ബാങ്കുകള്‍ കാര്‍ഡിറക്കുന്നത്. തീര്‍ച്ചയായും ഇത് ഒരു ശീലമാക്കിയാല്‍ ബാങ്ക് നിങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
പരിഹാരം: ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യരുത്.

പ്രായം: പ്രായം കുറവുള്ളതും പ്രായം കൂടുതലുള്ളതും ക്രെഡിറ്റ് കാര്‍ഡ് നിരസിക്കാനുള്ള ഘടകങ്ങളിലൊന്നാണ്. ഇരുപത് വയസ്സില്‍ താഴെയുള്ള ഒരാള്‍ക്കോ 65 വയസ്സുള്ള ഒരാള്‍ക്കോ കാര്‍ഡ് നല്‍കുന്നതിന് ബാങ്കുകള്‍ വലിയ ഉല്‍സാഹം കാട്ടില്ല.
പരിഹാരം: പ്രായം കുറഞ്ഞവര്‍ ഒരു ജോലിയൊക്കെ കിട്ടുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാവുക. വയസ്സ് കൂടിയവര്‍ വരുമാനം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.

ലിസ്റ്റഡ് കമ്പനി: നിങ്ങളുടെ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത ഒന്നാണെങ്കില്‍ റേറ്റിങ് കുറവായിരിക്കും.
പരിഹാരം: ജോലി ചെയ്യുന്ന കമ്പനിയുടെ സാലറി എക്കൗണ്ട് എവിടെയാണോ ആ ബാങ്കില്‍ അപേക്ഷിക്കുക.

മേല്‍വിലാസം: നല്ല ജോലിയും ശമ്പളവുമുണ്ടെങ്കില്‍ പോലും ചിലപ്പോള്‍ നിങ്ങളുടെ സ്ഥിരവിലാസം വില്ലനാവും. നാട്ടിലെ വിലാസത്തില്‍ ഏതെങ്കില്‍ ബാങ്ക് ലോണില്‍ പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് സിബില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാവും. ലോണെടുത്തത് നിങ്ങളായി കൊള്ളണമെന്നില്ല.
പരിഹാരം: വിലാസം മാറ്റുകയാണ് മാര്‍ഗ്ഗം. അതല്ലെങ്കില്‍ ബാങ്കിനെ ബോധ്യപ്പെടുത്താനാവണം.

വരുന്നു ഗൂഗിള്‍ ക്രെഡിറ്റ് കാര്‍ഡ്

വാശിയേറി മല്‍സരം നടക്കുന്ന ഓണ്‍ലൈന്‍ പെയ്‌മെന്റ് രംഗത്തേക്ക് ഗൂഗിളും. ആഡ്‌വേര്‍ഡ് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സൗകര്യമൊരുക്കിയാണ് ഗൂഗിളിന്റെ വരവ്.

മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചുപുറത്തിറങ്ങുന്ന കാര്‍ഡിന് യാതൊരു വിധ വാര്‍ഷികഫീസും ചുമത്തില്ല. ഏറ്റവും ആകര്‍ഷകമാവുന്നത് പലിശനിരക്കാണ്. വെറും 8.99 ശതമാനം. എന്നാല്‍ തുടക്കത്തില്‍ ഈ കാര്‍ഡുകള്‍ കൊണ്ട് ആഡ്‌വേര്‍ഡുകള്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ.

ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ ഗൂഗിള്‍ പരസ്യങ്ങളില്‍ സജീവമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പലപ്പോഴും വേണ്ടത്ര പണമില്ലാത്തതുകൊണ്ടാണ് പല സംരംഭകരും ഗൂഗിളില്‍ പരസ്യം കൊടുക്കാന്‍ മടിയ്ക്കുന്നത്.

ഇത്തരക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്വാഭാവികമായും പരസ്യത്തിനു പ്രതികരണങ്ങളുണ്ടാവുകയും ബിസിനസ് വര്‍ധിക്കുകയും ചെയ്യും. പണം വരുമ്പോള്‍ 8.99 ശതമാനം പലിശയോടുകൂടി തിരിച്ചടയ്ക്കണം എന്നു മാത്രം.


എന്നാല്‍ ഓരോരുത്തര്‍ക്കും എത്ര തുകയാണ് പരിധി നല്‍കിയിട്ടുള്ളതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ ബേറ്റാ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുത്തവര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക
.
(courtesy:thatsmalayalam.oneindia.in)

രൂപയുടെ ചിഹ്നത്തോടു കൂടിയ പുതിയ 10 രൂപ നോട്ടുകള്‍ !!!

തിരുവനന്തപുരം: നാണയത്തുട്ടുകള്‍ക്ക് പിന്നാലെ രൂപയുടെ ചിഹ്നമുള്ള കറന്‍സികളും വരുന്നു. രൂപയുടെ ചിഹ്നമുള്ള പത്ത് രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവിന്റെ ഒപ്പോടുകൂടി മഹാത്മാഗാന്ധി സീരീസില്‍ പുറപ്പെടുവിക്കുന്ന നോട്ടുകളില്‍ ഇന്‍സെറ്റ് അക്ഷരം ഉണ്ടായിരിക്കില്ല.

നോട്ടുകള്‍ അച്ചടിക്കുന്ന വര്‍ഷമായ 2011 ഉം രൂപയുടെ പുതിയ ചിഹ്നവും നോട്ടിന്റെ പിന്നില്‍ രേഖപ്പെടുത്തിയിരിക്കും. രൂപയുടെ ചിഹ്നമൊഴികെ മറ്റെല്ലാ രീതിയിലും മഹാത്മാഗാന്ധി സീരീസ് 2005 ലെ നോട്ടുകള്‍ക്ക് സമാനമായിരിക്കും

പുതിയ നോട്ടുകളും. ഭാരതീയ റിസര്‍വ് ബാങ്ക് നേരത്തെ പുറത്തിറക്കിയിട്ടുള്ള 10 രൂപാ നോട്ടുകള്‍ക്ക് തുടര്‍ന്നും നിമയസാധുതയുണ്ടായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.



Latest News